2010, ഡിസംബർ 25, ശനിയാഴ്‌ച

നാളെയുടെ ഞാന്‍...

പാതയിലാകെ ആകാരം നഷ്ടപ്പെട്ട വെള്ളാരം കല്ലുകള്‍
പാദത്തില്‍ കുഴിവുകളുണ്ടാക്കി
അസ്വസ്തമാക്കുന്നു.
തേഞ്ഞ ചെരുപ്പിനോടുപൊലും
ദയ യില്ലാത്ത നിന്നോടെന്തിനു
സഹതാപം!!
വിയര്പ്പിന്റെ ചാലുകള്‍ ഉണങ്ങി വിണ്ട
മണ്ണീന്റെ
വിടവിലൂടൂറിയൊലിക്കുന്നു
രാക്കിളിസ്വത്വംതേടി
നിദ്രയില്ലാതെ
ഞരമ്പില്‍ നിര്‍വ്രുതി കുത്തി വെച്ച്
രാവറിയാത്ത വെളിച്ചത്തിലൊളിക്കുന്നു.!!!!

2010, ഡിസംബർ 20, തിങ്കളാഴ്‌ച

കാഴ്ച

കാഴ്ചകളെ
കാലം അപരിചിതമാക്കുന്നു.
തലമുറകളുടെ അന്തരം
വിലാസത്തെയും
കാലഭേദങ്ങള്‍
ചിന്തകളില്‍
വ്യതിയാനമുണ്ടാക്കുന്നു.
പച്ചപ്പ് നഷ്ട്പ്പെട്ട പ്രതലം
ഉത്ഖനനത്തിന്റെ വേദനയില്‍
പുളയുന്നു
ഒക്കയുംകണ്ടു പുലമ്പാന്‍ ഞാനും
പിന്നെ .....
അതു കണ്ടു ചിരിക്കാന്‍ നീയും

2010, നവംബർ 30, ചൊവ്വാഴ്ച

ബാക്കി

സ്വപ്നങ്ങളും നേര്‍ കഴ്ചകളും തമ്മിലെ വ്യാപ്തി ഇടവഴിയിലെവിടെയോ തീരുന്നു.


വഴിയറിയാന്‍ ഇട്ടുപോന്ന മഞ്ചാടി മണികള്‍ തിരിച്ചറിയാനവത്തവിധത്തില്‍ കിളിര്‍ ത്തു പടര്‍ ന്നു പന്തലിച്ചു പോയിരിക്കുന്നു

നഷ്ടപ്പെടലിന്റെ കൂട്ടത്തില്‍ വഴിയും ....

ഇനി ബാക്കിയെന്തെന്നു ഭാണ്ടത്തില്‍ പരതുമ്പോള്‍

മാഞ്ഞു പോകാറായൊരു വിലാസം മത്രം!!!

2010, ഏപ്രിൽ 3, ശനിയാഴ്‌ച

ഒരു ചോദ്യം

സന്യാല്‍ ,സത്യമായൊന്നുണ്ടന്നറിഞ്ഞിട്ടും
മിഥ്യതേടിയലഞ്ഞുനടന്നതും
എങ്ങുമെത്താത്ത ചിന്തയില്‍ തൂങ്ങി നീ
ഒന്നുമല്ലാത്തവര്‍ക്കൊപ്പം നടന്നുവൊ......!!!!!!!

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

ഫ്ളാറ്റിലെ കുട്ടി:,കവിത

ചില്ലുമറയുടെ മുമ്പിലെ വ്യാസത്തിലൊതുങ്ങുന്ന ലോക കാഴ്ചയായി
എന്റെ ചെറു കുഞ്ഞികണ്ണുകളില്‍ മുമ്പിലെ ലോകം ഒതുങ്ങുമ്പോള്‍
ആരോടു പരിഭവം ചൊല്ലേണ്ടു ഞാന്‍ആരോടെന്‍ വേദന പങ്കുവെപ്പൂ..
ചൂടുവെള്ളത്തിലിറക്കി ചൂടാക്കിയ ഇന്നലത്തെ മുലപ്പാലുറുന്ചികുടിക്കുമ്പൊള്‍
രാത്രിമാത്രം പങ്കുവെക്കുന്നൊരമ്മിഞ്ഞപ്പാലിന്റെ നറുംചൂടോര്‍ത്തൊരെന്‍ കരളു തുടിക്കുന്നു
.വെള്ളിയാഴ്ചയിലൊരൊഴിവിന്റെ ഞെരുക്കത്തില്‍
അമ്മ നല്കുന്ന ചൂടും കൊഞ്ചലുംഓര്‍ മ്മകളിള്‍ പൂമ്പാറ്റയാകുമ്പോള്
‍പുറംകാഴ്ചയിലെ ഉരുളുന്ന ചക്രങ്ങള്‍ ക്കുപിമ്പേ മിഴിയും മനസ്സും പായുന്നു.
എന്റെ ബാല്യമിതിങ്ങനെ തീരട്ടെ!!!!!!!

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

മരണം മണക്കുന്ന ശാന്തി സമ്മാനം

ചൂടു മാറാത്ത ചൊരയൊഴുകുന്ന പുഴയരുകിലിരുന്നു

ആല്ഫ്രെഡ് നോബേല്‍ തേങ്ങി

എനിക്കു തെറ്റു പറ്റീ...

സിയൊനിസത്തിന്റെ പകിടകളിയില്‍ താന്‍ ബലിയാടാകുന്നതോര്ത്ത് .

ഹ്രുദയത്തെ കീറിമുറികുന്ന രോദനവുമായി ഇസ്രായീലി രാസായ്ധത്തിന്റെ ശേഷപത്രമായി

പാലസ്തീനിലെ മരിച്ചു ജീവിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഓര്ത്ത്്....



എണ്ണത്വരയുടെ കാടത്തതില്‍ അംഗഭംഗം വന്ന ഇറാക്കിന്റെ

മക്കളെ ഓര്ത്ത്ത‌

പക്ഷപാതിത്വത്തിന്റെ അന്തസ്സില്ലയ്മ ഓര്ത്ത്്‌,

അധിനിവേശത്തിന്റെ കുതന്ത്രങ്ങള്‍ കണ്ട്‌...

പിന്നെ 2009-ലെ സമാധാനതിന്റെ നോബേല്‍ ജേതാവിനെ ഓര്ത്ത്്‌.......

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

അന്തരങ്ങള്‍

വലതുപാദത്തിന്‍ പെരുവിരല്‍ വാതില്‍ പടിയില്‍ തട്ടിയപ്പൊള്‍


ഭാര്യയെന്നോടസഹീനീയതയോടെ ശാസിച്ചു

നിലത്തു നൊക്കിനട്ന്നൂടെ മനുഷ്യാനിങ്ങള്ക്കു. എന്നു്‌.!!!

നടുക്കുള്ള മുറിയിലെ കുഴമ്പിന്റെ മണം മറാത്ത ഒഴിഞ്ഞ കട്ടിലില്‍ ചെന്നിരുന്നു കാലു തടവുമ്പോള്‍ ചെറുപ്പത്തില്‍ കളിക്കിടെ കാലുതട്ടി മുറിഞ്ഞുവന്ന എന്റെ കാലിന്‍ ഉള്ളി ചതച്ചു വെച്ചു പഴന്തുണിചുറ്റിയ അമ്മയുടെ ഓര്മ്മnയില്‍ ഉള്ളിയുടെ മണം ഹ്റ്ദയത്തിലേക്ക് മധുരമൂറുന്ന ഒരോര്മ്മ യായി കിനിഞ്ഞെറങ്ങുന്നു......

അമ്മിഞ്ഞപ്പാലിന്റെ മധുരം പോലെ...

എന്റെ അടുക്കല്‍ നിന്നും കണ്ണെത്താ ദൂരേക്കുപോയ എന്റെ അമ്മയ്കും

മറ്റെല്ലാ അമ്മമാര്ക്കും ....................